Wednesday, September 26, 2012

"പണമല്ല സുരക്ഷയാണ് പ്രധാനം"
കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച് സുപ്രീം കോടതി ഇന്ന്  ഒരു പ്രധാന പരാമര്‍ശം നടത്തിയിരിക്കുന്നു . എത്ര പണം ചെലവാക്കി എന്നതല്ല കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം എന്നതാണ് ഉന്നത നീതി പീഠത്തിന്റെ പരാമര്‍ശം. ജനങളുടെ ജീവന് ഭീഷണിയാണെങ്കില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്തിവെയ്ക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇല്ലാതെ ആരംഭിച്ച ജനകീയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് സുപ്രീം കോടതിയുടെ ഈ ഇടപെടല്‍ . കൂടംകുളത്തെ എന്റെ സഹോദരങ്ങളെ അഭിവാദ്യങ്ങള്‍ .
"പ്രണയമില്ലാതായ നാള്‍ സകലതും
തിരികെയേല്‍പ്പിച്ചു  പിന്മടങ്ങുന്നു ഞാന്‍
തിരയഗാധങ്ങളില്‍നിന്നു ചിപ്പികള്‍
കരയില്‍വെച്ചു  മടങ്ങുന്ന മാതിരി"
                       റഫീക്ക് അഹമ്മദ്  - (പ്രണയമില്ലാതായ നാള്‍)

Saturday, September 15, 2012

"എന്നാല്‍ പുതിയ പലരും വന്നു ഭൂമിയെ ഒരു ഉത്പന്നമാക്കി.അതിനെപ്രതി വൃത്തികെട്ട വ്യവഹാരങ്ങള്‍ നടത്തി.അതിനെ അന്യായമായ ചൂതാട്ടങ്ങളുടെ ഉപകരണമാക്കി.അതില്‍ ഒരു തൈപോലും നടുകയോ അത് ജീവജാലങ്ങളുടെ നിലനില്‍പ്പിനുള്ള ഇടമായി കരുതുകയോ ചെയ്തില്ല.ഭൂമി എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നുവോ അവയെല്ലാം വിട്ട് അതവര്‍ക്ക് വെറും പ്ലോട്ടുകള്‍ മാത്രമായി.ഈശ്വരന്‍ എല്ലാവര്‍ക്കുമായി സൃഷ്ട്ടിച്ച ഭൂമിയെ അവര്‍ അത്യാഗ്രഹങ്ങളുടെ വിളനിലമാക്കി".
                                       കഥ-' മായന്റെ മരണങ്ങള്‍ ' (ഇന്ദുചൂടന്‍ കിഴക്കേടം) 

Tuesday, September 11, 2012

"ഇനിയുള്ള കാലങ്ങള്‍ ഇതിലേ കടക്കുമ്പോള്‍ ഇതുകൂടി ഒന്നോര്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍ മഞ്ഞിലുറയാത്ത മല കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്യ്ത സ്മാരകം നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ....."
           കവിയും അദ്ധ്യാപകനും വിമര്‍ശകനും ഭാഷാപണ്ഡിതനും സാഹിത്യ സൈദ്ധാന്തികനുമായിരുന്ന കെ.അയ്യപ്പപണിക്കരുടെ ജന്മദിനമാണിന്ന് .

Sunday, September 9, 2012

ഭാംഗിന്റെയും ചരസിന്റെയും ലഹരി വായനയിലൂടെ എന്നില്‍ നിറച്ച പ്രിയപ്പെട്ട എഴുത്തുകാരന്‍ എം. മുകുന്ദന് ഇന്ന് എഴുപതു വയസ്സ് തികയുന്നു. മയ്യഴിയുടെ പ്രിയപ്പെട്ട കഥാകാരാ എന്റെ ജന്മദിനാശംസകള്‍ .
ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ ഒരു പരുപാടിയുടെ പരസ്യം കണ്ടു. ഒരു കൊച്ചു പെണ്‍കുട്ടി ചോദിക്കുന്നു "വി.എസ്.അപ്പൂപ്പാ എന്നെ ഓര്‍മ്മയുണ്ടോ? കുറച്ചു കാലം മുന്‍പ് കേരളത്തില്‍ പീഡനത്തിനിരയായി മരിച്ച ഒരു പെണ്‍കുട്ടിയുടെ മകളാണ് ചോദ്യം ചോദിക്കുന്നത്. ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ പരസ്യത്തിന്റെ പേരില്‍ ഇത്രമാത്രം ഹൃദയശൂന്യത കാണിക്കാമോ? സത്യത്തില്‍ നമ്മുടെ സമൂഹത്തിലെ തെറ്റിന്റെ  ഇരകളല്ലേ ആ പെണ്‍കുട്ടിയും അവളുടെ കുടുംബവും? അവളുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തുന്നത്‌ ലൈവായി ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് ശരിയാണോ? ഒരു നിമിഷം ഈ കൊച്ചിനെ നമ്മളുടെ സഹോദരിയുടെ മകളായി ആലോചിച്ചു നോക്കൂ. 

Saturday, September 8, 2012

സാമൂഹിക പ്രശ്നങ്ങള്‍ സംവദിക്കാനും ചര്ച്ചചെയ്യനുമുള്ള മാധ്യമമാണ്  സിനിമ. പശ്ചിമഘട്ടത്തെ ദളിത് -ആദിവാസി വിഭാഗങ്ങളുടെ അവസ്ഥകള്‍ സെല്ലുലോയിടില്‍ പകര്‍ത്തിയ ചിത്രമാണ്‌  ജയന്‍ ചെറിയാന്റെ 'പാപ്പിലിയോ ബുദ്ധ'. ഗാന്ധിയെ വിമര്‍ശിക്കുന്നു എന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. എന്താ ഗാന്ധിജി വിമര്‍ശനാതീതനാണോ? ഗാന്ധി മാത്രമല്ല മാക്സും മാവോയും ഹെട്ഗേവറും  ചാരുമജുംദറും വിമര്ശിക്കപ്പെടെണ്ടേ? സിനിമ പറയുന്ന വിഷയങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തുന്നതിന് പകരം പ്രദര്‍ശനം തടയുന്നത് ഫാസിസിറ്റ്  നടപടിയല്ലേ?