Friday, March 30, 2012

"മീനച്ചൂടില്‍ വിഷമിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഇതാ പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഇട്ട സംഭാരം"

Thursday, March 29, 2012

"സായാഹ്ന യാത്രകളുടെ അച്ഛാ,വിട തരുക.മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാണ്‌ ..........." ഇതിഹാസ ഭൂമികകളിലേക്ക് വായനക്കാരെ കൈപിടിച്ച് നടത്തിയ ഒ.വി.വിജയന്‍ യാത്രയായിട്ട് ഇന്ന് ഏഴു വര്‍ഷം.

Saturday, March 24, 2012

"നിന്നില്‍ നിലച്ചുപോയ ഹൃദയത്തുടിപ്പുകള്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയ ഒരു തലമുറ ഇവിടെയുണ്ട്. ആയിരം പെരുമ്പറകള്‍ മുഴങ്ങുന്ന ശബ്ദത്തോടെ അവ ഉയര്‍ന്നു കേള്‍ക്കും.ആ മുഴക്കത്തില്‍ ഈ നാട്ടിലെ മനുഷ്യരക്തം കുടിക്കുന്ന ചെന്നായിക്കള്‍ പരക്കം പായും.വാരിക്കുഴികളില്‍ വീഴുന്ന അവയുടെ നെഞ്ചിലേക്ക് പ്രതികാരത്തിന്റെ വാള്‍മുനകള്‍ ആഴ്ന്നിറങ്ങും.അവയുടെ നിലവിളികള്‍ ഈ അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളും.അവയെല്ലാം ആ കുഴികളില്‍ മൂടപ്പെടും.അതിനു മുകളില്‍ നാളെയുടെ സ്നേഹത്തിന്റെ പ്രത്യാശയുടെ കണിക്കൊന്നകള്‍ വിരിയും.അതില്‍ ഒരു കൊന്നപ്പൂവ്, സഹോദരി നീ ആയിരിക്കും..........."  

Monday, March 19, 2012

" വഴിയരികില്‍ ഈ പുഴ്പചക്രം
പേരില്ലാത്തത് ഇത് നിനക്കാണ്
സ്വന്തമായി ഒരു ശവക്കുഴിയില്ലാത്തവന്
നിന്നെ പുണരുന്ന മണ്ണ് ഏതെന്ന് 
കണ്ടെത്താത്തതിനാല്‍
ഈ പുഴ്പചക്രം വഴിയോരത്ത് സമര്‍പ്പിക്കുന്നു 
എന്നോട് ക്ഷമിക്കു  
എന്നോട് ക്ഷമിക്കു  

വഴിയോരത്ത് നിനക്ക്
സ്മാരകം ഉയര്‍ത്തിയതിനു"
(ശ്രീലങ്കയില്‍ യുദ്ധത്തിനിടെ കാണാതായവര്‍ക്ക് വേണ്ടിയുള്ള 
സ്മാരകത്തിലുള്ള ബേസില്‍ ഫെര്‍ണാണ്ടോ എന്ന കവിയുടെ വരികള്‍ )
ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊ-
രില തന്റെ ചില്ലയോടോതി
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണില്‍ കാണുമെ-
ന്നൊരു കാടു ഭൂമിയോടോതി
ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍
പടരുന്ന രാത്രിയോടോതി
അതുകേട്ട് ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടോപ്പമുണര്‍ന്നു
അവരുണര്ന്നപ്പോഴേ പുഴകള്‍ പാടി,വീണ്ടും
തളിരിട്ടു കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും.

ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊ-
രില തന്റെ ചില്ലയോടോതി........

Thursday, March 15, 2012

"ചെറിയ  മനുഷ്യരും  വലിയ  ലോകവും " എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പിലൂടെ മലയാളികളെ ചിന്തിപ്പിച്ച ജി.അരവിന്ദന്‍ ." ഉത്തരായനം"  മുതല്‍  "വാസ്തുഹാര " വരെ ഒന്‍പതു ചലച്ചിത്ര വിസ്മയങ്ങള്‍ തീര്‍ത്ത അരവിന്ദന്‍ .അതില്‍ "തമ്പ്"   ലോക സിനിമയില്‍ തന്നെ എടുത്തുപറയത്തക്ക ഒന്നാണ് .കാഴ്ചയുടെ പുതിയ മാനങ്ങളെ നമുക്ക് കാണിച്ചു തന്ന ആ മൗലിക പ്രതിഭ അന്തരിച്ചിട്ട് ഇന്ന് പതിനൊന്നു വര്ഷം തികയുന്നു

Thursday, March 8, 2012

"അകലെ സമുദ്രത്തില്‍ ഒരു വലിയ കണ്ണീര്‍ത്തുള്ളിപോലെ കാണാവുന്ന വെള്ളിയാങ്കല്ല് .അവിടെനിന്നാണ് എല്ലാ മയ്യഴിയുടെ മക്കളും വരുന്നത്.സൂര്യനെപ്പോലെ പ്രകാശിക്കുന്ന വെള്ളിയാങ്കല്ലില്‍ ജന്മം കാത്തിരിക്കുന്ന ആത്മാവുകള്‍ തുമ്പികളെപ്പോലെ പരന്നുകളിക്കുന്നു."
 "പൊങ്കാലയായി മണ്ണ്‍ ഒരുങ്ങുമ്പോള്‍ സൂര്യന്റെ
 മംഗളനുഗ്രഹം നാരിക്ക് കൈവരും"
                                                          പൊങ്കാല(മധുസൂദനന്‍ നായര്‍ )
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ"    --എവിടെയാണോ സ്ത്രീകള്‍ പൂജിക്കപ്പെടുന്നത് അവിടെയാണ് ദേവതമാര്‍ വസിക്കുന്നത് .ഈ അര്‍ത്ഥത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണോ?

Saturday, March 3, 2012

പുരോഹിതന്മാര്‍ ഉയര്‍ത്തിപ്പിടിച്ച ദീപശിഖകളുമായി ക്ഷേത്രങ്ങളില്‍ നിന്നും വെളിയില്‍ വന്നു.മുഴങ്ങുന്ന   ശംഖൊലികള്‍ ബ്രഹ്മകുണ്‍ഡത്തില്‍ മണിനാദം വര്ഷിക്കുകയായി.......
          ഈ ദീപശിഖകളില്‍ നിന്നും ഈ മണിനാദത്തില്‍ നിന്നും രമേസന് മോചനമില്ല..........................................ഒരിക്കലും.
നഗരം സുന്ധരിമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.എവിടെ നോക്കിയാലും സുന്ദരികള്‍.ഇന്ന് അറ്റകാലില്‍ സൗന്ദര്യം ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.അതെ, എല്ലാവരും സുന്ദരികള്‍ ആകട്ടെ.....

Thursday, March 1, 2012

"ഞാനിതാ അവസാനം ഹരിദ്വാരിലെത്തിയിരിക്കുന്നു.ഭംഗിന്റെ മരുഭൂമികളിലും ചരസ്സിന്റെ വനങ്ങളിലും അലഞ്ഞു നടന്നതിനു ശേഷം,സ്ത്രീയില്‍ നീന്തിയതിനു ശേഷം,ഹരിദ്വാരമേ,ഞാനിതാ നിന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.എവിടെയാണ് ഈ യാത്രയുടെ അന്ത്യം?ദക്ഷേശ്വരാ ,പറയൂ ;ഇനിയും എത്ര കാതം ദൂരം ഞാന്‍ അലഞ്ഞുനടക്കണം? "
അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവില്‍ ഇരുന്നു.അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു.ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്.അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു.ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.
   'നാം ഇന്നുമുതല്‍ പാപത്തില്‍നിന്നു മോചിതരാണ്.'
   'അതിനു നമ്മളെന്തു പാപമാണ് ചെയ്യിതതു രമേശ്‌ ?'
     'ജീവിക്കുന്നു എന്ന പാപം.'